തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് നിരപരാധിയായ ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി.പ്രസാദിന് സസ്പെൻഷൻ.
ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു ബിന്ദു (39) വിനെതിരായ ആരോപണം. മോഷണം പോയ മാല തിരികെ ലഭിച്ചു വെങ്കിലും അത് മറച്ചു വച്ചാണ് പോലീസ് ചോദ്യം തുടർന്നത്. ഇരുട്ടിവെളുക്കുവോളം പൊലീസ് മാനസികമായി പീ ഡിപ്പിക്കുകയും ദാഹജലം ചോദിച്ചപ്പോൾ ടോബ്ലെറ്റിലെ വെളും കുടിക്കാൻ പറയുകയും ചെയ്തു എന്നും കറുത്തിരുന്നാൽ കളിയാവുമെന്ന വർണവെറിക്ക് ഇരയാവുകയായിരുന്നു താനെന്നാണ് ബിന്ദുവിൻ്റെ പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ വച്ചാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞ മാസം 23നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരോട് പറഞ്ഞിട്ടും എസ്ഐയും സംഘവും മാനസികമായി പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേൽ എന്ന സ്ത്രീയാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ പരാതി നൽകിയത്. ഒടുവിൽ ഓമനാ ഡാനിയേലിൻ്റെ വീട്ടിൽനിന്നുതന്നെ 18 ഗ്രാമിൻ്റെ മാലകിട്ടി.
20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുറ്റം സമ്മതിച്ചില്ലെങ്കിൽ പെണ്മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസ് ബിന്ദുവിനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് അടുത്ത ദിവസം വീട്ടില്‍ നിന്ന് തന്നെ സ്വര്‍ണം കിട്ടിയെന്നു പറഞ്ഞു ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.
ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടിയുണ്ടായത്. കാണാൻ കളിയെപ്പോലെയുണ്ടെന്നും കളിതന്നെയെന്നും ആക്രോശിച്ച സി.ഐ. ആർ.ശിവകുമാറിനെയും സ്റ്റേഷനിലെ മറ്റു പൊലീസുകാരെയും മാറ്റും. നാലുപേർക്കെതിരെ കൂടി നടപടിയുണ്ടായേക്കും. 27 ദിവസം മുമ്പ് നടന്ന സംഭവം ഉന്നതരെ അറിയിച്ചിട്ടും മൂടിവച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയുടെ ഓഫീസി നെതിരെയും ഉയർന്നു. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് നൽകിയ പരാതി വായിച്ചുപോലും നോക്കിയി ല്ലെന്ന് യുവതി ആരോപിച്ചു. ശശി അതു നിഷേധിച്ചു. സംഭവം ഇന്നലെ യുവതി വെളിപ്പെടുത്തിയതോടെയാണ് സർക്കാർ ഉണർന്നത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ് കംപ്ലയിൻ്റ് അതോറിട്ടിയും അന്വേഷിക്കും. സി.സി ടിവി വീഡിയോ, ഓഡിയോ പരിശോധനയ്ക്ക് ശേഷമാവും പൊലീസുകാർക്കെതിരെ കൂട്ട നടപടി. ഇതി നായി കന്റോൺമെൻ്റ് അസി.കമ്മിഷണറെയും വകുപ്പുതല അന്വേഷണത്തിന് ശംഖുംമുഖം അസി.കമ്മിഷണ റെയും നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.