തിരുവനന്തപുരം: കിഴക്കേ കോട്ടയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് കുത്തേറ്റ സംഭവത്തിൽ ഡ്രൈവർ ബാബുരാജ് പോലീസ് കസ്റ്റഡിയിൽ. ഇന്ന് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്. മദ്യപിച്ചു ബസിൽ കയറിയ ഡ്രൈവർ ബാബുരാജ് ബസിന്റെ സൈഡിൽ ഇരുന്ന കണ്ടക്ടർ വിനോജിനെ ഒന്നിലധികം തവണ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തമ്മിലുള്ള വ്യെക്തി വൈരാഗ്യമാണ് ഇതിനു പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. അതെ സമയം ബാബുരാജിനും പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോജിനെ പരിക്കുകൾ ഗുരുതരമല്ല. ഇന്നലെ രാത്രിയോടെ ഇയാൾ ആശുപത്രി വിട്ടു. എന്നാൽ ബാബുരാജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇയാളുടെ മുഖത്താണ് പരിക്കുള്ളത്.
മദ്യലഹരിയിലെത്തിയ ബാബുരാജിനെ വാഹനമോടിക്കാൻ കണ്ടക്ടർ അനുവദിച്ചിരുന്നില്ലന്നും ഇരുവരും മുൻകാലങ്ങളിൽ ഒരുമിച്ചു ജോലി ചെയ്തിരുന്നു എന്ന് മറ്റു ജീവനക്കാർ പറയുന്നു. സംഭവത്തിനു ശേഷം ബാബുരാജിനെ ഫോർട്ട് പോലീസ് പിടികൂടിയിരുന്നു. ഇരുവരും തമ്മിലുള്ള കത്തികുത്തിനുള്ള കാരണം പോലീസ് അന്വേഷിച്ചു വരുന്നു.