നെടുമങ്ങാട് : വെള്ളനാട്ട് ആശങ്കകൾ അകറ്റാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ വെള്ളനാട് ഒരു ഗ്രാമം മുഴുവൻ ആശങ്കയിലായിരുന്നു. ഇതോടെയാണ് എം.എൽ.എ, മറ്റു ജനപ്രതിനിധികൾ, ആർ.ഡി.ഒ,തഹസിൽദാർ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നത്. യോഗത്തിൽ പങ്കെടുത്തു.
കോവിഡ് വൈറസ് ബാധിച്ച രോഗിയേയും നിരീക്ഷണത്തിലുള്ള ജർമ്മനിയിൽ നിന്നെത്തിയ ആളെയും ആശങ്കകൾക്ക് അടിസ്ഥാനമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്ത രീതി ആരോഗ്യ വകുപ്പ് അധികൃതർ ജനപ്രതിനിധികളോട് വിശദീകരിച്ചു.രോഗം ബാധിച്ച യുവാവിന്റെ പിതാവിന് പരിശോധനയിൽ രോഗബാധയില്ലന്ന റിപ്പോർട്ട് ലഭിച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണമെന് കെ.എസ്.ശബരിനാഥൻ.എം.എൽ.എയും പറഞ്ഞു. ഇതോടൊപ്പം തന്നെ വൈറസ് പടർന്ന് പിടിക്കാതിരിക്കാനുള്ള മുൻകരുതൽ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതർ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
യോഗ ശേഷം എം.എൽ.എ, ആർ.ഡി.ഒ,തഹസിൽദാരും ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ, മെമ്പർമാരും ആരോഗ്യ വകുപ്പ് അധികൃതരും ഉൾപ്പെടെയുള്ള സംഘം കൊറോണ ബാധിച്ച ആളുടെ ബന്ധുക്കളുടെയും അയൽവാസികളുടെയും വീടുകളിൽ നേരിട്ടെത്തി സംസാരിച്ചു.വെള്ളനാട് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ആർ.ഡി.ഒ ജയമോഹനൻ,തഹസിൽദാർ എം.കെ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത് അംഗം എൽ.പി.മായാദേവി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിത കുമാരി, വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,വെള്ളനാട് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജയകുമാർ എന്നിവർ സംസാരിച്ചു.



