തിരുവനതപുരം : മോഹന്‍ലാൽ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ 2ന് തിയേറ്ററില്‍ റിലീസും ചെയ്യും. ആന്റണി പെരുമ്പാവൂർ വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഡിസംബർ 2ന് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായത്.
മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു. അതെ സമയം റിലീസിന് മുമ്പ് തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടും.
മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളും വന്നിരുന്നു. സിനിമ ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത് എന്നും ആന്റണി പെരുമ്പാവൂർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകള്‍.