തിരുവനന്തപുരം : വീട്ടമ്മയോട് മോശമായി പെറുമാറിയ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. അഴിരൂർ സി.എ രാജ്കുമാറിനെയാണ് വർക്കല സ്വദേശിനിയോട് ഫോണിൽ മോശമായ രീതിയിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തത്.
രണ്ടു ദിവസം മുമ്ബ് തച്ചോട് ഭാഗത്തുവച്ച് ഹെല്‍മെറ്റില്ലാതെ വാഹനത്തില്‍ വന്ന യുവതിയെ തടഞ്ഞു നിറുത്തി ഫോണ്‍ നമ്ബര്‍ വാങ്ങിയ ശേഷം സി.ഐ പറഞ്ഞുവിട്ടു.
പിന്നാലെ നിരന്തരം ഫോണ്‍ വിളിയായി. ഒടുവില്‍, ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കേണ്ടെന്നും, കേസില്‍ നിന്നൊഴിവാക്കാന്‍ മുല്ലപ്പൂ വച്ച് തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ മതിയെന്നുമായി രാജ്കുമാറിന്റെ ആവശ്യം. എന്നാൽ യുവതി വഴങ്ങിയില്ല. ഇതോടെ ഇയാൾ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് യുവതി സിഐയുടെ ഫോൺ കോളുകളെല്ലാം റെക്കോർഡ് ചെയ്തു.
ശബ്ദ രേഖ സഹിതം ദക്ഷിണമേഖല ഐ.ജി ഹർഷിത അത്തല്ലൂരിക്ക് പരാതി നൽകി. അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് രാജ് കുമാറിനെ ഐ.ജി സസ്പെന്റ് ചെയ്തത്. നേരത്തെ വെഞ്ഞാറമൂട് എസ്.ഐ ആയിരിക്കെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും രാജ്കുമാറിന് സസ്പെൻഷൻ ലഭിച്ചിരുന്നു.