കുറ്റിച്ചൽ : ആദിവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ്ഗ-വനം-ഭക്ഷ്യ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പ്രകാരം സംസ്ഥാനത്തെ 7000ൽഅധികം ആദിവാസി ഊരുകളിലും ജില്ലയിലെ 250 ഊരുകളിലെ 7761 ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നു.
കുറ്റിച്ചൽ പഞ്ചായത്തിലെ അഗസ്ത്യ വന മേഖലയ്ക്ക് താഴെയുള്ള ഊരുകളിലെ ആദിവാസികൾ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടൂർ എത്തിവേണം റേഷൻ സാധനങ്ങൾ വാങ്ങുന്നത്.ഈ സാധനങ്ങൾ ഊരുകളിൽ എത്തണമെങ്കിൽകിലോമീറ്ററോളം പണമില്ലാത്തവർ തലച്ചുമടായും നിരവധി കുടുംബങ്ങൾ ചേർന്ന് വാഹനങ്ങൾ വാടകയ്ക്കെടുത്തുമാണ് സാധനങ്ങൾ സ്വന്തം ഊരുകളിൽ എത്തിച്ചിരുന്നത്.എന്നാൽ മഴക്കാലമായാൽ കാട്ടിലൂടെ നടന്നെത്തുന്നതും പുഴകളിൽ ജലനിരപ്പ് ഉയരുന്നതും വന്യമൃഗങ്ങളും ഇവർക്ക് ഭീഷണിയായി മാറും.
സഞ്ചരിക്കുന്ന റേഷൻകട പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ആദിവാസി ഊരുകളിലെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കുമെന്ന് ഉറപ്പുവരുത്താനും കഴിയും.
ഭക്ഷ്യ പൊതു വിതരണ വകുപ്പ് നേരിട്ടാണ് കോട്ടൂർ ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എല്ലാ മാസവും 15ാം തീയതിയ്ക്ക് മുൻപായി ജീപ്പുകളിൽ വീടുകളിൽ എത്തിക്കും. കാർഡുടമകൾക്ക് അർഹമായ റേഷൻ സാധനങ്ങൾ നേരിട്ട് വിതരണം ചെയ്യും.
ഓരോ ഊരുകളിലേയും റേഷൻ വിതരണത്തിന് അതത് റേഷനിംഗ് ഇൻസ്പെക്ടർമ്മാർ മേൽനോട്ടം വഹിക്കും.എസ്.ടി പ്രൊമോട്ടർമ്മാർ റേഷൻ ഊരുകളിൽ എത്തുന്ന വിവരം അറിയിക്കും.ഗുണഭോക്താക്കൾക്ക് പരാതികൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെടറേയോ താലൂക്ക്-ജില്ലാ സപ്ലൈ ഓഫീസർമ്മാരേയോ സമീപിച്ച് പരാതിയ്ക്ക് പരിഹാരം കാണാനും സൗകര്യമുണ്ടാകും.
കോട്ടൂർ മണ്ണാംകോണം ഊരിൽ നടന്ന ചടങ്ങിൽ കെ.എസ്.ശബരീനാഥൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഡോ.നരസിഹുഗാരി.ടി.എൽ.റെഡ്ഡി വിഷയാവതരണം നടത്തി..ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ഭക്ഷ്യ സെക്രട്ടറി പി.വേണുഗോപാൽ,ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ,ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ,ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



