പൂക്കളുടെ പോലുള്ള പുഞ്ചിരി കുഞ്ഞുങ്ങളുടെ ചുണ്ടിൽ എന്നെന്നും നിലനിർത്താൻ ലഹരി മുക്ത കേരളത്തിനായുള്ള ആഹ്വാനത്തിന്റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്ത് നിവധി ക്യാമ്പയിനുകളാണ് സംഘടിപ്പിച്ചു വരുന്നത്.
മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു. അതിൻ്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്നങ്ങൾ, കുറ്റവാസന, ആത്മഹത്യ എന്നിവ വർദ്ധിച്ചു വരുന്നു. കേരളത്തിൽ കൂടുതൽ കാണപ്പെടുന്ന ലഹരി വസ്തുക്കളിൽ കഞ്ചാവ്, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, സിന്തറ്റിക് മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. ഇവ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെയും കേരള പോലീസിന്റെയും ലക്ഷ്യം.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ.കെ.എസ്, ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കാട്ടാക്കട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷിബു. എൻ ൻറ നേതൃത്വത്തിൽ കാട്ടാക്കട സബ് ഡിവിഷൻ പരിധിയിലെ വിവിധ പോലീസ് സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കാട്ടാക്കടയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പോക്സോ നിയമം, വർദ്ധിച്ചുവരുന്ന മൈക്ക് മരുന്നുകളുടെ ഉപയോഗവും അവയുടെ ദൂഷ്യവശങ്ങളും, സൈബർ കുറ്റകൃത്യങ്ങൾ, ലിംഗസമത്വം (Gender Equality), ഗതാഗത നിയമങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രഗൽഭരായ വ്യക്തികൾ ബോധവൽക്കരണ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
ബോധവൽക്കരണ ക്ലാസ്സുകൾ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ.കെ.എസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി ഷിബു.എൻ ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. വിദ്യർത്ഥികളും, അധ്യാപകരും, രക്ഷകർത്താക്കളും ഉൾപ്പെടെ 500 ലധികം പേർ ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുത്തു. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ കീഴിൽ വരുന്ന മറ്റു സ്കൂളുകളിലും തുടർ ബോധവൽക്കരണ ക്ളാസുകൾ സംഘടിപ്പിക്കും. സ്കൂൾ തുറക്കുന്നത് മുതൽ എല്ലാ സ്കൂൾ - പരിസരങ്ങളിലും പ്രത്യേക നിരീക്ഷണം ശക്തമാക്കും.