തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ സ്ഥിരം മോഷ്ടാവായ മിന്നൽമുരളിയെ പിടികൂടാൻ നെയ്യാറ്റിൻകരയിലെ പോലീസും വ്യാപാരികളും അരയും തലയും മുറുക്കി രംഗത്ത് എത്തിയിരിക്കുകയാണ്. വ്യാപാരികളുമായി ഒത്തു ചേർന്ന് മോഷ്ടാവിനെ പിടികൂടുമെന്നാണ് നെയ്യാറ്റിൻകര പോലീസ് പറയുന്നത്.
മോഷണ പരമ്പരയായതിനാൽ നാട്ടുകാർ തന്നെ മോഷ്ടാവിനു ഇട്ട ഓമനപ്പേരാണ് മിന്നൽ മുരളി. ചരുങ്ങിയ സമയത്തിനുള്ളിൽ മിന്നൽ വേഗത്തിൽ മോഷണം നടത്തി സ്ഥലത്തു നിന്നും മുങ്ങുന്നതിനാൽ ആണ് ഈ പേരു നൽകാൻ പ്രധാനകാരണം.
നാലു കടകളിലെ ബലമേറിയ പൂട്ടുകൾ പതിനഞ്ചു മിനിട്ടു കൊണ്ട് തകർത്താണ് മോഷണ പരമ്പര കഴിഞ്ഞ ദിവസം അരങ്ങേറിയത്. മോഷ്ടാവ് മലയാളി അല്ല ന്നും വടക്കേ ഇൻഡ്യാക്കാരനാണെന്നും പോലീസ് പറയാൻ കാരണം ഇയാൾ ബെഡ്ഷീറ്റു വിൽക്കാൻ ടൗണിൽ ഇറങ്ങിയ സിസി ടിവി ഫു ട്ടേജ് കണ്ടിട്ടാണെന്നു പറയുന്നു. പകൽ വ്യാപാരകേന്ദ്രങ്ങൾ കണ്ടു വച്ചശേഷം രാത്രിയിൽ എവിടെയോ തമ്പടിച്ചു മോഷണം നടത്തി തിരികെ പോകാനാണ് സാധ്യത എന്ന് പോലീസ്. എന്തായാലും കള്ളൻ മിന്നൽ മുരളി മലയാള പത്രങ്ങളോ ഓൺലൈൻ ന്യൂസ് കളോ കാണാറില്ലെന്നു ഉറപ്പാണ് . ഒരു മോഷണം നടന്നാൽ മാധ്യമങ്ങൾ അത് റിപ്പോർട്ടു ചെയ്യാറുണ്ട് .
ഒരു മോഷണം നടന്നു വീണ്ടും അതെ സ്ഥലത്തു മോഷണം നടത്തണമെങ്കിൽ ഇയാൾ പോലീസിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ പോലീസ് വാഹനത്തിലെ ബീക്കൺ ലൈറ്റ് ഇട്ടു വരുന്നത് മോഷ്ടാവിന് മറഞ്ഞിരിക്കാനും രക്ഷപ്പെടാനും സാധിക്കുന്നു എന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ മാസം 13ന് ആയിരു നു ബസ് സ്റ്റാൻഡിനു സമീപ ത്തെ ഗണേഷ് ജലറി കവർച്ച. 3 കിലോഗ്രാം വെള്ളിയും 20,000 രൂ പയും മോഷ്ടാവ് കൊണ്ടുപോയി. സമീപത്തെ ജല്ലറിയിലും മറ്റൊരു കടയിലും മോഷണ ശ്രമവും നട ന്നിരുന്നു. ഫൊറൻസിക് വിഭാഗം മശേഖരിച്ച വിരലടയാളം ചുവടു പി ടിച്ച് അന്വേഷണം നടത്തിയെങ്കി ലും കള്ളനെ കണ്ടെത്താനായില്ല.
ഒരു മാസത്തിനുള്ളിൽ നെയ്യാറ്റിൻകരയിൽ 5 ജല്ലറികൾ ഉൾപ്പെടെ ഒരു മൊബൈൽ കടയിലും ആയിരുന്നു കവർച്ച. മിക്കയിടത്തും നഷ്ടമായത് വെള്ളി ആഭരണങ്ങൾ. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ എം.എസ്. ജൂവല്ലറി, മണികണ്ഠൻ ജൂവല്ലറി , മഹേഷ് ജൂവല്ലറി,ആലുംമൂട്ടിലെ മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിലും മോഷണങ്ങൾ നടന്നു.
പോലീസ് ബൈക്കുകളിൽ പെട്രോളിംഗ് തുടങ്ങിക്കഴിഞ്ഞു . രാത്രി പതിനൊന്നു മുതൽ വെളുപ്പിന് നാലുവരെ രഹസ്യ നിരീക്ഷണം നടത്താനാണ് തീരുമാനം .രാത്രികാല ബീറ്റിനു പോകുന്ന പോലീസിന് ഒരു ടോർച്ചു ലൈറ്റ് പോലും ഇല്ലെന്നാണ് ഏറ്റവും പുതിയ വിവരം .കയ്യിലുള്ള മൊബൈലിലെ ലൈറ്റ് ആണ് ഏക ആശ്രയം .ആറു വർഷങ്ങൾക്കു മുൻപ് നെയ്യാറ്റിൻകര സിഐ ആയിരുന്ന ജോണിൻറെ കാലത്താണ് ഏറ്റവും കൂടുതൽ കവർച്ച നഗരത്തിൽ നടന്നത് . ജൂവലറി,പ്രൊവിഷൻ സ്റ്റോർ അടക്കം ,മാധ്യമ സ്ഥാപനങ്ങളിലും മോഷണം നടന്നു ഇതിനു പിന്നിൽ സിഐ ഉണ്ടന്നും അന്ന് ആരോപണം ഉണ്ടായി .അന്ന് നടന്ന മോഷണ പരമ്പരക്ക് യാതൊരു തുമ്പും കണ്ടെത്താൻ ജോണിന് കഴിഞ്ഞില്ല .ഇപ്പോഴത്തെ മോഷണ പരമ്പരക്കു തടയിടാൻ കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര പോലീസ് .