പിടിയിലായത് അന്യ സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി
കാട്ടാക്കട: കാട്ടാക്കട എക്സൈസ് റെയിഞ്ച് അതിർത്തിയിലെ കാട്ടാക്കട, തൂങ്ങാംപാറ കണ്ടല, കാട്ടുവിള, പോങ്ങുംമൂട് അരുമാളൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൂൾ പരിസരങ്ങളിലും കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ബി.ആർ.സുരൂപും സംഘവും നടത്തിയ പരിശോധനയിൽ സ്കൂൾ കോളേജുകൾ കേന്ദ്രികരിച്ച കഞ്ചാവ് വില്പന നടത്തുകയും സ്ഥിരം കഞ്ചാവ് വില്പനകാരനായ കണ്ടല വേലംവിളാകത്ത് വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന അരുൺ (21) നെ അറസ്റ്റ് ചെയ്തു.
കാട്ടാക്കട: കാട്ടാക്കട എക്സൈസ് റെയിഞ്ച് അതിർത്തിയിലെ കാട്ടാക്കട, തൂങ്ങാംപാറ കണ്ടല, കാട്ടുവിള, പോങ്ങുംമൂട് അരുമാളൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൂൾ പരിസരങ്ങളിലും കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ബി.ആർ.സുരൂപും സംഘവും നടത്തിയ പരിശോധനയിൽ സ്കൂൾ കോളേജുകൾ കേന്ദ്രികരിച്ച കഞ്ചാവ് വില്പന നടത്തുകയും സ്ഥിരം കഞ്ചാവ് വില്പനകാരനായ കണ്ടല വേലംവിളാകത്ത് വീട്ടിൽ അപ്പൂസ് എന്ന് വിളിക്കുന്ന അരുൺ (21) നെ അറസ്റ്റ് ചെയ്തു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്നും ഇയാളെ ചോദ്യം ചെയ്തിൽ മയക്കുമരുന്ന് കടത്തുമായ ബന്ധപ്പെട്ട കൂടുതൽ പേരെ അറിയാൻ കഴിഞ്ഞിട്ടുള്ളതും മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായും കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ അസി.എക്സൈസ് ഇൻസ്പെകർ വി. ജി.സുനിൽകുമാർ, സി.ഇ.ഒ മാരായ രാജീവ്, ഹർഷകമാർ, റെജി, സുനിൽ പോൾ ജെയിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പരിശോധനയിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.




