മുതലപ്പൊഴി : അഞ്ചുതെങ്ങ് പെരുമാതുറയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് ബോട്ട് തകർന്ന് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് കൊച്ചു മേത്തൻകടവിൽ കുന്നുംപുറത്ത് ലാസർ തോമസ്( 54), അഞ്ചുതെങ്ങ് പൂത്തുറ തരിശുപറമ്പ് നിനോ ഹൗസില്‍ റോക്കി ബഞ്ചിനോസ് ( 57) എന്നിവരാണ് മരണപ്പെട്ടത്. 5 പേര് ഉണ്ടായിരുന്ന ബോട്ടിൽ 3 പേർ രക്ഷപെട്ടു. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട വിനോദ്, മോസസ്, ടെറി എന്നിവരെ മറ്റൊരുവള്ളത്തിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ മുതലപ്പൊഴിയിലായിരുന്നു അപകടം നടന്നത്.
മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് ഫൈബര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുകയായിരുന്നു. മുതലപ്പൊഴിയില്വച്ച് കൂറ്റന്‍ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. വെള്ളത്തില്‍ തെറിച്ചുവീണ ലാസര്‍ നീന്തി കരയിലെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരണപ്പെട്ടു. കരയിലേക്ക് നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കടലിലെ പാറക്കൂട്ടത്തില്പ്പെട്ടാണ് റോക്കി മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താഴമ്പള്ളി കോസ്റ്റല്‍ പൊലീസ് കേസെടുത്തു. പരേതയായ ലീനയാണ് റോക്കിയുടെ ഭാര്യ.മക്കള്‍:നിഥിന്, നിനു. ടെല്‍മയാണ് ലാസറിന്റെ ഭാര്യ. ട്രീസ,ലിന്റ എന്നിവര്‍ മക്കളാണ്.
മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് ഫൈബര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുകയായിരുന്നു. മുതലപ്പൊഴിയില്വച്ച് കൂറ്റന്‍ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. വെള്ളത്തില്‍ തെറിച്ചുവീണ ലാസര്‍ നീന്തി കരയിലെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരണപ്പെട്ടു. കരയിലേക്ക് നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കടലിലെ പാറക്കൂട്ടത്തില്പ്പെട്ടാണ് റോക്കി മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താഴമ്പള്ളി കോസ്റ്റല്‍ പൊലീസ് കേസെടുത്തു. പരേതയായ ലീനയാണ് റോക്കിയുടെ ഭാര്യ.മക്കള്‍:നിഥിന്, നിനു. ടെല്‍മയാണ് ലാസറിന്റെ ഭാര്യ. ട്രീസ,ലിന്റ എന്നിവര്‍ മക്കളാണ്.