പാലോട് : നന്ദിയോട് ജംഗ്ഷനിലെ തട്ട് കടയിൽ കയറി കടയിലെ ജീവനക്കാരനെ മദ്യ ലഹരിയിൽ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ കുറ്റവാളിയും ആയ നന്ദിയോട് മണ്ണാർകുന്ന് മിഥുനത്തിൽ മിഥുൻ ജെ കുമാറിനെ ആണ് അറസ്റ്റ് ചെയ്തു.
മൂന്നാം തീയതി പുലർച്ചെ മദ്യലഹരിയിലായിരുന്ന പ്രതി കടയിലെ ജീവനക്കാരനെ ചീത്ത വിളിക്കുന്നക്കുകയും മർദ്ധിക്കുകയും ചെയ്യുന്ന വീഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
കടയിലെ ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേക്ഷണം നടത്തിവരെ സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പാലോട് ഇൻസ്പെക്ടർ എസ് എച്ച് ഒ സി.കെ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ ഭുവനേന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്,രാജേഷ് ഷിബു, വിനീത് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.