വിളപ്പിൽശാല : 19 കാരനെ തട്ടിക്കൊണ്ടു പോയ സംഘത്തിനെ വിളപ്പിൽശാല പോലീസ് പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ. പേയാട് കാട്ടുവിള ഗീതാ ഭവനിൽ ശ്രീകുമാറിന്റെ മകനായ അനന്തു (19) വിനെ ആണ് സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം പേയാടിന് സമീപമുള്ള കാട്ടുവിള ഭഗത്ത് വച്ചായിരുന്നു കേസിനു ആസ്പദമായ സംഭവം. ബീമാപള്ളി ഭാഗത്ത് നിന്നുള്ള സംഘം കാട്ടാക്കട, മലയിൻകീഴ് സ്വദേശികളായ ഏതാനും പേരുടെ സഹായത്തോടെ രാത്രി 8:45 മണിയോടെ തട്ടിക്കൊണ്ടുപോയത് എന്ന് പോലീസ് പറഞ്ഞു.
സുഹൃത്തക്കളോടൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന യുവാവിനെ ഓട്ടോറിക്ഷയിലും ടൂവീലറിലും വന്ന എട്ടംഗ സംഘം മാരകമായി ആക്രമിച്ച ശേഷം അനന്തുവിന്റെ ഓട്ടോറിക്ഷ സഹിതം തട്ടിക്കൊണ്ടു പോവുകയായിരുന്നു . ഇടയ്ക്ക് ബഹളം വച്ച യുവാവിനെ സ്കൈലൈൻ ചെറുകോട് ഭാഗത്ത് വച്ച് വാഹനത്തിൽ നിന്നിറക്കി മാരകമായി മർദ്ദിച്ചു. അവിടെനിന്നും സംഘം ഇയാളെ ബീമാപള്ളി ഭാഗത്തേക്ക് കൊണ്ടു പോയി. വിവരം അറിഞ്ഞ ഉടൻ തന്നെ അന്വേഷണം തുടങ്ങിയ വിളപ്പിൽശാല പോലീസ് സംഘാംഗങ്ങളിൽ രണ്ടുപേരെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിസാഹസികമായി കാട്ടാക്കടയിലെ കിള്ളിയിൽ വച്ച് പിടികൂടി. സംഭവത്തിൽ പരിക്കേറ്റ പെരുങ്കുളം കരിയങ്കോട് വടക്കുംകര പുത്തൻവീട്ടിൽ 24 വയസുള്ള മനോജ്, പെരുംകുളം വില്ലേജിൽ പൂച്ചടിവിള ഷിജി വനിൽ 24 വയസുള്ള സാജു എന്നിവരെ വൈദ്യ പരിശോധന നൽകി.
മറ്റ് പ്രതികൾ പൂന്തുറ ഭാഗത്ത് ഉണ്ടെന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐപിഎസ്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവിന്റെ നിർദ്ദേശാനുസരണം പൂന്തുറയിൽ എത്തി. തുടർന്ന് പ്രതികൾ ആക്രമിച്ചു തട്ടിക്കൊണ്ടു പോയ അനന്തുവിനെ അവശനിലയിൽ പൂന്തുവച്ച് പോലീസ് കണ്ടെത്തി.
സംഘാംഗങ്ങളായ മലയിൻകീഴ് അന്തിയൂർകോണം പ്ലാവിളകലയ പുത്തൻവീട്ടിൽ 24 വയസുള്ള അഖിൽ കുമാർ, പൂയം മിൽക്ക് കോളനിക്ക് സമീപം സുരയ്യ മൻസിൽ 28 വയസുള്ള അർഷാദ്, ബീമാപള്ളി പത്തേക്കർ ഗ്രൗണ്ടിന് സമീപം നിലാവ് കോളനിയിൽ 35 വയസുള്ള ഫിറോസ് ഖാൻ എന്നിവരെ ഓട്ടോറിക്ഷകൾ സഹിതം കണ്ടെത്തി അറസ്റ്റ് ചെയ്തു.
വിളപ്പിൽശാല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്, എസ് ഐ ബൈജു സിപിഒ മാരായ പ്രദീപ്, അരുൺ, രജീഷ്, വിനോദ്, അഖിൽ കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് അന്വേക്ഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.